തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍  ഗര്‍ഭിണികളായ സ്ത്രീകളടക്കമുള്ളവരുണ്ട്. ഇവരെ ബോട്ടിലെത്തി കൊണ്ടുപോകുമെന്നാണ് വിവരം. ഹെലികോപ്റ്റര്‍ വഴി മാത്രമേ ഹോസ്റ്റലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു എന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്റര്‍  ഹോസ്റ്റലിന് മുകളിലൂടെ പോയെങ്കിലും ഇതുവരെ ആരെയും രക്ഷപ്പെടുത്തിയിട്ടില്ല.

തൃശൂര്‍: ചാലക്കുടി സെന്‍റ്.ജെയിംസ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് കോളേജ് ഹോസ്റ്റലില്‍ 163 പേര്‍ കുടുങ്ങികിടക്കുന്നു. 153 കുട്ടികളും ഒന്‍പത് സിസ്റ്റര്‍മാരും ഒരു ഫാദറുമാണ് ഇവിടെയുള്ളത്. മൂന്ന് ദിവസമായി ഇവിടെ കുടങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ ടോയലറ്റ് സൗകര്യങ്ങളോ ഇല്ല. വൈദ്യുതി ഇല്ലാത്തതും ഇവിടെ കഴിയുന്നവരെ പ്രതിസന്ധിയിലാഴ്ത്തുകയാണ്.

തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍ ഗര്‍ഭിണികളായ സ്ത്രീകളടക്കമുള്ളവരുണ്ട്. ഇവരെ ബോട്ടിലെത്തി കൊണ്ടുപോകുമെന്നാണ് വിവരം. ഹെലികോപ്റ്റര്‍ വഴി മാത്രമേ ഹോസ്റ്റലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു എന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്റര്‍ ഹോസ്റ്റലിന് മുകളിലൂടെ പോയെങ്കിലും ഇതുവരെ ആരെയും രക്ഷപ്പെടുത്തിയിട്ടില്ല.