പത്താം ക്ലാസില്‍ നല്‍കിയ പുസ്തകങ്ങള്‍ തിരികെ വാങ്ങിയെന്നും അച്ഛന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറഞ്ഞു.
കോട്ടയം: കോട്ടയം പാമ്പാടി ക്രോസ് റോഡ് സ്കൂളിനെതിരെ ആത്മഹത്യ ചെയ്ത വിദ്യാര്ത്ഥി ബിന്റോയുടെ അച്ഛന്. സ്കൂള് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മാനസിക സമ്മര്ദ്ദമുണ്ടാക്കി. പത്താം ക്ലാസില് നല്കിയ പുസ്തകങ്ങള് തിരികെ വാങ്ങിയെന്നും അച്ഛന് ഈപ്പന് വര്ഗ്ഗീസ് പറഞ്ഞു.
ഒൻപതാം ക്ലാസിൽ നിന്നും മാർക്ക് കുറവെന്ന കാരണത്താൽ പറഞ്ഞ് വിട്ടതിനെ തുടര്ന്നാണ് ഒന്പതാം ക്ലാസ് വിദ്യാര്ത്ഥി ബിന്റോ ഈപ്പന് ആത്മഹത്യ ചെയ്തത്. കുട്ടി മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. പഠിക്കാന് അനുമതി നല്കിയെന്ന വാദം പോലും തെറ്റാണ് എന്നും അച്ഛന് ഈപ്പന് വര്ഗ്ഗീസ് പറഞ്ഞു.
