അപ്പോളോ ആശുപത്രിയില്‍ എത്തിയ ശേഷമാണ് പിനീര്‍ ശെല്‍വം പാര്‍ട്ടി ആസ്ഥാനത്തേക്ക് മടങ്ങിയത്. ആസുപത്രിയില്‍ വച്ച് നടത്താനിരുന്ന എംഎല്‍എമാരുടെ യോഗവും ആസ്ഥാന്തതേക്ക് മാറ്റുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെല്ലാം മടങ്ങിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആശാവഹമായ റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. അതേസമയം ആസുപ്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്കുള്ള റോഡ് പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്.