പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ആരിഫ്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന എതിർ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പില്‍ ആരിഫ് വമ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു

ലാഹോര്‍: പാകിസ്ഥാന്‍ പ്രസിഡൻറായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ പതിമൂന്നാമത് പ്രസിഡന്‍റായാണ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിന് പിന്നാലെ പ്രസിഡന്‍റായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടത് പാകിസ്ഥാൻ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് വലിയ നേട്ടമായി.

പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ആരിഫ്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന എതിർ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പില്‍ ആരിഫ് വമ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ആകെയുള്ള 430 വോട്ടിൽ 212 വോട്ടുകൾ ആരിഫിന് ലഭിച്ചു. അഹ്സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ക്ക് യഥാക്രമം 81 ഉം 131 ഉം വോട്ടുകളാണ് ലഭിച്ചത്. ആരിഫിന്‍റെ വിജയം ജനാധിപത്യത്തിന് കരുത്തുപകരുമെന്ന് ഇമ്രാന്‍ പ്രതികരിച്ചു.