തെക്കൻ ദില്ലിയിലെ ഖാൻപുരിൽനിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനാണ് യാത്രക്കാർ ജഹാംഗിറിന്റെ ഒാട്ടോ പിടിച്ചത്. യാത്രക്കിടയിൽ അധിക ചാർജ് ഈടാക്കുകയും അനുവാദം കൂടാതെ മറ്റൊരു യാത്രക്കാരനെ ഒാട്ടോയിൽ കയറ്റുകയും ചെയ്തെന്ന് ആരോപിച്ച് യാത്രക്കാരും ജഹാംഗിറും തമ്മിൽ വഴക്കായി. ഒാട്ടോയിൽ ഡ്രൈവറടക്കം നാല് പേർ നേരത്തെതന്നെ ഉണ്ടായിട്ടും ഒരാളെ അധികം കൂടി എന്നായിരുന്നു യാത്രക്കാരൻ ആരോപിച്ചത്. തുടർന്ന് വഴക്ക് മൂക്കുകയും യാത്രകാരൻ ജഹാംഗിറിനെ കുത്തുകയായിരുന്നു.
ദില്ലി: അധിക ഒാട്ടോ ചാർജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരൻ കുത്തികൊന്നു. ഒാട്ടോ ഡ്രൈവറായ ജഹാംഗിർ അലാം(26) ആണ് കൊല്ലപ്പെട്ടത്. ദില്ലി കൊണാട്ട് പ്ലേസിൽ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കൻ ദില്ലിയിലെ ഖാൻപുരിൽനിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനാണ് യാത്രക്കാർ ജഹാംഗിറിന്റെ ഒാട്ടോ പിടിച്ചത്. യാത്രക്കിടയിൽ അധിക ചാർജ് ഈടാക്കുകയും അനുവാദം കൂടാതെ മറ്റൊരു യാത്രക്കാരനെ ഒാട്ടോയിൽ കയറ്റുകയും ചെയ്തെന്ന് ആരോപിച്ച് യാത്രക്കാരും ജഹാംഗിറും തമ്മിൽ വഴക്കായി. ഒാട്ടോയിൽ ഡ്രൈവറടക്കം നാല് പേർ നേരത്തെതന്നെ ഉണ്ടായിട്ടും ഒരാളെ അധികം കൂടി എന്നായിരുന്നു യാത്രക്കാരൻ ആരോപിച്ചത്. തുടർന്ന് വഴക്ക് മൂക്കുകയും യാത്രകാരൻ ജഹാംഗിറിനെ കുത്തുകയായിരുന്നു.
വഴിയരികിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒാട്ടോ ഡ്രൈവറുടെ വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇയാളെ രാം മനോഹർ ലോഗിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദക്ഷിണപുരി സ്വദേശികളടക്കം മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മധുർ വർമ പറഞ്ഞു.
