കണ്ണ്, കൈകാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍ എന്നീ രൂപങ്ങള്‍ കൊത്തിയ തകിടുകളാണ് ലഭിച്ചത്. ഇത് ഒമ്പതാം തവണയാണ് ഇത്തരത്തിലുള്ള സാധനങ്ങല്‍ കണ്ടെത്തുന്നതെന്നും അദ്ദേഹം എഴുതുന്നു.
മുന് കെപിസിസി പ്രസിഡന്റും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ വി.എം.സുധീരന്റെ വീട്ടില് കൂടോത്രം. അദ്ദേഹത്തിന്റെ തിരുവനന്തപുരത്ത് ഗൗരീശപട്ടത്തുള്ള വീട്ടുപറമ്പിലെ പൂന്തോട്ടത്തിലെ വാഴച്ചുവട്ടില് നിന്നാണ് കൂടോത്രത്തിന്റെ സൂചനകള് ലഭിച്ചതെന്ന് വി.എം.സുധീരന് തന്റെ ഫേസ്ബുക്ക് പേജില് കുറിച്ചു. കുപ്പിയിലാക്കിയ നിലയില് കണ്ണ്, കൈകാലുകള്, ആള്രൂപം, ശൂലങ്ങള് എന്നീ രൂപങ്ങള് കൊത്തിയ തകിടുകളാണ് ലഭിച്ചത്. ഇത് ഒമ്പതാം തവണയാണ് ഇത്തരത്തിലുള്ള സാധനങ്ങള് തന്റെ വീട്ടില് നിന്നും കണ്ടെത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. ഒരു പാഴ്വേലയായിട്ടാണ് താനെപ്പോഴും ഇത്തരം കാര്യങ്ങളെ കാണുന്നത്. കിട്ടിയവ മെഡിക്കല് കോളേജ് പോലീസിനെ ഏല്പ്പിച്ചതായും അദ്ദേഹം എഴുതി.
വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം:
ഇന്നു രാവിലെ വീടിനോട് ചേര്ന്നുള്ള ഗാര്ഡനിലെ ഒരു വാഴച്ചുവട്ടില് നിന്നും ലഭിച്ച കുപ്പിയില് അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്, കാലുകള്, ആള്രൂപം, ശൂലങ്ങള്, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്, വെള്ളക്കല്ലുകള്.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.
നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല് കോളേജ് പോലീസിനെ ഏല്പ്പിക്കുകയും ചെയ്തു.
ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.
.
