കക്കയങ്ങാടുള്ള അബ്ദുള്‍ റസാഖിന്റെ റബ്ബര്‍ തോട്ടത്തില്‍ രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാടുവെട്ടുന്ന യന്ത്രമുപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു. കവറില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിയത്. റസാഖിന്റെ മക്കളും സഹായിയും ഈ സമയം പറമ്പിലുണ്ടായിരുന്നു. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ റസാഖിനെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സ്ഫോടനത്തില്‍ കണ്ണിനും ചെവിക്കും ഗുരുതര പരിക്കുണ്ട്. കുപ്പിച്ചീളുകള്‍ ശരീരമാസകലം തറച്ചുകയറിയ നിലയിലാണ്. എറണാകുളത്ത് ജോലിക്കാരനായ റസാഖ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.സ്ഫോടനമുണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും തെരച്ചില്‍ നടത്തി.കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്താനായില്ല.