എല്‍.ഡി.എഫ് യോഗത്തിലോ മന്ത്രിസഭയിലോ വേണ്ടത്ര ച‍ര്‍ച്ചയില്ലാതെയാണ് സ്വാശ്രയ കാരറുണ്ടാക്കിയത്. ഫീസ് കൂടുതലാണെന്ന പ്രതിപക്ഷ വാദം ശരിയാണ്. സ്വകാര്യ മാനേജ്മെന്റുകള്‍ക്കെതിരെ വലിയ സമരം നടത്തിയ എല്‍.ഡി.എഫ് അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം പ്രശ്നം ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്നിങ്ങനെയാണ് സിപിഐയുടെ വിമര്‍ശനങ്ങള്‍. തക്ക സമയത്ത് അഭിപ്രായം പ്രകടിപ്പിക്കാന്‍ കാനം രാജേന്ദ്രവ് കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ പ്രതിഷേധം, കത്ത് നല്‍കി എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഒടുവില്‍ കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് അതൃപ്തി അറിയിക്കാമെന്ന് കാനം രാജേന്ദ്രന്‍ ഉറപ്പ് നല്‍കി.