ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുമാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
തിരുവനന്തപുരം: കോവളത്തിന് സമീപം തിരുവല്ലത്ത് കണ്ടെത്തിയ കണ്ടെത്തിയ അജഞാത മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റര് ഫോര് ബയോ ടെക്നോളജിയില് നടത്തിയ ഡി.എന്.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തില് നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലിഗയുടെ മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധനാഫലം വൈകിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ പരിശോധന പൂര്ത്തിയാക്കി മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പൊലീസിന് കൈമാറും.
അതേ സമയം ഫൊറന്സിക് റിപ്പോര്ട്ട് നാളെ മത്രമേ ലഭിക്കുകയുള്ളു. രാസപരിശോധന ഫലം വൈകുന്നത് കൊണ്ടായിരുന്നു കൂടുതല് അന്വേഷണങ്ങളിലേക്ക് കടക്കാന് പോലീസ് മടിച്ചിരുന്നത്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പരിസരത്തുള്ള ഏതാനും പേരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില് ചോദ്യം ചെയ്തിരുന്നു.
