പരാതികൾ പുറത്ത് പറയരുതെന്ന് താരങ്ങൾക്ക് 'അമ്മ'യുടെ നിർദ്ദേശം
മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് ചലചിത്ര താരസംഘടന 'അമ്മ'യുടെ സര്‍ക്കുലര്‍. പുറത്ത് പരാതി പറയുന്നത് സംഘടനയ്ക്ക് ദോഷമെന്നും 'അമ്മ' സര്‍ക്കുലറില്‍ വിശദമാക്കുന്നു
കൊച്ചി: മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് ചലചിത്ര താരസംഘടന 'അമ്മ'യുടെ സര്‍ക്കുലര്‍. പുറത്ത് പരാതി പറയുന്നത് സംഘടനയ്ക്ക് ദോഷമെന്നും 'അമ്മ' സര്‍ക്കുലറില്‍ വിശദമാക്കുന്നു. 7ാം തിയതി നടക്കാനുള്ള ചർച്ചക്ക് മുന്നോടിയായാണ് സർക്കുലർ. അമ്മക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യു വിനെയും ഷമ്മി തിലകനെയും 7ാം തിയതി നടക്കുന്ന ചർച്ചക്ക് വിളിച്ചിട്ടുണ്ട്. നാല് നടിമാരുടെയും രാജി കത്ത് കിട്ടി എന്ന് സർക്കുലറിൽ സ്ഥിരീകരണം. സംഘടനയിലേക്ക് ഇല്ലെന്നു ദിലീപ് പറഞ്ഞ സാഹചര്യത്തിൽ തുടർനടപടി അപ്രസക്തമായെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.