തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: രണ്ട് മരണം
പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
തമിഴ്നാട്: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്‌സ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പടക്കശാലയിലുണ്ടായ അപകടത്തിൽ നാലുപേരാണ് മരിച്ചത്. പടക്ക നിര്‍മാണ യൂണിറ്റ് സ്ഫോടനത്തിൽ പൂര്‍ണമായി തകര്‍ന്നു. അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. തമിഴ്നാട് മാരനേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.