തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും മ്യൂസിയം പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലൈനിൽ സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി, ഏകമകൻ സനാതൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ചയാളാണ് സുകുമാരൻ നായർ. കിളിമാനൂർ സ്വദേശികളായ ഇവർ ഏറെക്കാലമായി ശാസ്തമംഗലത്താണ് താമസം. ജീവിതം മടുത്തെന്നും മരിക്കുകയാണെന്നും കാണിച്ച് ഇവർ മ്യൂസിയം പൊലീസിന് കത്തയച്ചിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസെത്തി മരണം സ്ഥിരീകരിച്ചത്. മരണ കാരണം വ്യക്തമല്ല. എന്നാൽ സാമ്പത്തിക പരാധീനതകൾ ഉളളതായി സംശയമെന്ന് പൊലീസ് പറയുന്നു. മരണാന്തര ചടങ്ങ് നടത്താനുളള പണവും കുറിപ്പും പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തി. അയൽക്കാരുമായും ബന്ധുക്കളുമായും ഇവർ ഏറെ അകലം പാലിച്ചിരുന്നു
മൃതദേഹങ്ങൾക്ക് രണ്ടുദിവത്തെ പഴക്കുമണ്ടെന്നാണ് പ്രാഥമിക നിഗമനം . വീട്ടിൽ നിന്ന് കിട്ടിയ ഫോൺനമ്പറിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ബന്ധുക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട് ..
