സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറാകാതെ സർക്കാരുകൾ
ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് നടത്തുന്ന സമരം അഞ്ചാം ദിവസത്തിൽ. തുടർച്ചയായി ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞതോടെ നഗരങ്ങളിലെ ചെറുകിട കമ്പോളങ്ങളിൽ വില ഉയർന്നു. എന്നാൽ സമരം നാല് ദിവസം കഴിഞ്ഞിട്ടും സമരക്കാരുമായി ചർച്ച നടത്താൻ സർക്കാരുകൾ തയ്യാറായിട്ടില്ല.
അതേസമയം മധ്യപ്രദേശിലെ മൻസോറിൽ രാഷ്ട്രീയ കിസാൻ മഹാ സംഘ് ജൂൺ ആറിന് നടത്താൻ ഇരുന്ന കർഷക റാലി ജൂൺ എട്ടിലേക്ക് മാറ്റി. ജൂൺ ആറിന് കോൺഗ്രസ് മൻസോറിൽ റാലി നടത്തുന്നതിന്നെ തുടർന്നാണ് ഇത്. കർഷക സമരത്തെ ഒരു രാഷ്ട്രീയ കക്ഷിയെയും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് പറഞ്ഞു. കോൺഗ്രസും ബിജെപിയും കർഷകദ്രോഹ നയങ്ങൾ ആണ് സ്വീകരിച്ചത്. ഭാവി തീരുമാനങ്ങൾ ഇന്ന് നടക്കുന്ന കോർ കമ്മിറ്റി മീറ്റിംഗിൽ തീരുമാനിക്കും.
