ശശി തരൂരിന്‍റെ ഇംഗ്ലീഷിനെ കുറിച്ച് പറയാത്തവര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവരും ചുരുക്കമാണ്. പണ്ട് ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്‍റിലടക്കം ഇക്കാര്യം പറഞ്ഞിരുന്നു. 

തിരുവനന്തപുരം: ശശി തരൂരിന്‍റെ ഇംഗ്ലീഷിനെ കുറിച്ച് പറയാത്തവര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവരും ചുരുക്കമാണ്. പണ്ട് ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്‍റിലടക്കം ഇക്കാര്യം പറഞ്ഞിരുന്നു. തരൂരിന്‍റെ ഇംഗ്ലീഷ് പീയുഷ് ഗോയലിന് മനസിലാകുന്നില്ലെങ്കില്‍ പിന്നെ...? എന്ന തരത്തില്‍ ട്രോളുകളും ഇറങ്ങിയിരുന്നു. 

നേരത്തെ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് തരൂരിന്‍റെ പ്രതികരണവും ആളുകളെ കുഴക്കിയിരുന്നു. Exasperating farrago of distortions, misrepresentations and outright lies being broadcast by an unprincipled showman masquerading as a journalist. എന്നായിരുന്നു അന്ന് തരൂരിന്‍റെ പോസ്റ്റ്. തെറ്റിദ്ധരിപ്പിക്കുന്ന അവതരണം എന്ന് അര്‍ഥമുള്ള Exasperating farrago വാര്‍ത്തകളിലും ട്രോളുകളിലും അന്ന് നിറഞ്ഞു. 

Scroll to load tweet…

പുതിയ പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് തരൂരിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification എന്നാണ് പുതിയ ട്വീറ്റ്. ഇതില്‍ 'ഫ്ലോ്കസിനോസിനിഹിലിപിലിഫിക്കേഷന്‍' എന്ന വാക്കിന്‍റെ അര്‍ഥം തേടുകയാണ് എല്ലാവരും. എന്നാല്‍ അവസാനമായി തരൂര്‍ ഉപയോഗിച്ച വാക്ക് ചില്ലറക്കാരനല്ല.

2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലാണ് ഈ വാക്ക് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. എംപി ജേക്കബ് റീസ് മോഗ് ആയിരുന്നു വാക്ക് പ്രയോഗിച്ചത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി എന്നാണ് വാക്കിന്‍റെ അര്‍ഥം.

മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവത്തിന്‍റെയോ അല്ലെങ്കില്‍ പ്രവൃത്തിയുടേയോ വിനിമയമാണ് പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍. അതിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നുമായിരുന്നു ട്വീറ്റിന്‍റെ പൂര്‍ണരൂപം. മറ്റൊരു പ്രത്യേകതയും വാക്കിനുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ ഉപയോഗിക്കപ്പെട്ട് ഏറ്റവും ദൈര്‍ഘ്യമേറിയ വാക്കാണിത്. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ ട്രോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്.