സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തലസ്ഥാനത്തടക്കം കേളത്തിന്‍റെ എല്ലാ മേഖലയിലും മഴയും പ്രളയവും തുടരുകായാണ്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. ഡാമുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവരെ 33 ഡാമുകള്‍ തുറന്നു.  മഴദുരന്തത്തില്‍ ഇന്ന് മാത്രം നാല് പേര്‍ മിരിച്ചു. രണ്ട് പേരെ കാണാതായി.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തലസ്ഥാനത്തടക്കം കേളത്തിന്‍റെ എല്ലാ മേഖലയിലും മഴയും പ്രളയവും തുടരുകായാണ്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. ഡാമുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവരെ 33 ഡാമുകള്‍ തുറന്നു. മഴദുരന്തത്തില്‍ ഇന്ന് മാത്രം നാല് പേര്‍ മിരിച്ചു. രണ്ട് പേരെ കാണാതായി.

മണ്ണിടിഞ്ഞ് വീണ് കൊണ്ടോട്ടിയിൽ രണ്ടു പേരും മൂന്നാറിൽ ഒരാളും മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് കൈതക്കുണ്ട് സ്വദേശി അനീസും ഭാര്യ സുനീറയുമാണ് മരിച്ചത്. ഒരു കുട്ടി മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൂന്നാറിൽ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ജീവനക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത് . ഇടുക്കി കീരിത്തോടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. ഇടുക്കിയില്‍ വീട്ടില്‍ വെള്ളം കയറി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാർ തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

കോഴിക്കോട് 

താമരശ്ശേരിയിൽ തോട്ടിൽ വീണ് കാണാതായ വിദ്യാർത്ഥിയ്ക്കായി ഇന്നും തെരച്ചിൽ തുടരും. കണ്ണപ്പൻകുണ്ടിലെ ജനങ്ങള്‍ ഉരുൾപൊട്ടൽ ഭീതിയിലാണ്. ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന കോഴിക്കോട് കണ്ണപ്പൻകുണ്ടിലെ ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത് ജലസേചനവകുപ്പിന്‍റെ പാലങ്ങളാണ്. കഴിഞ്ഞദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും പാറകളും അടിഞ്ഞ് കണ്ണപ്പൻകുണ്ട് പാലം മൂടിയതോടെ വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകി. പാലം പൊളിച്ച് നീക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

വയനാട്

കനത്ത മഴയില്‍ ദുരിതത്തിലായഴ്ന്ന വയനാട്ടില്‍ ഇന്ന് മഴയക്ക് നേരിയ ശമനമുണ്ട്. ഇതോടെ ബാണാസുര സാഗറിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മലപ്പുറം

മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭർത്താവ് അസീസുമാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകന്‍ വീടിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 

കണ്ണൂര്‍

മലയോര മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കണ്ണൂരിലെ മലയോര മേഖലയിൽ കൂടുതൽ പ്രദേശങ്ങളിൽ, വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൊട്ടിയൂർ ചപ്പമല, ഇരിട്ടിയിലെ കരിക്കോട്ടക്കരി, എടപ്പുഴ തുടങ്ങിയ ഭഗങ്ങളിൽ നിന്ന് ഇന്നലെ രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു. ആള്കളെ ഇങ്ങോട്ടു മാറ്റി. അമ്പതോളം കുടുംബങ്ങൾ ആണ് ഇന്നലെ രാത്രി മാത്രം ദുരിതാശ്വാസ ക്യമ്പിൽ എത്തിയത്. എടക്കാനത്ത് ഒരുവീട് ഇന്നലെ പൂർണമായും തകർന്നു

തൃശ്ശൂര്‍

നീരൊഴുക്ക് വര്‍ധിച്ചതോടെ അതിരപ്പള്ളിയിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തി. അതിരപ്പള്ളി. വാൽപാറ റൂട്ടിൽ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

പെരിയാറിന്‍റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി.

പത്തനംതിട്ട, ശബരിമല

കനത്ത മഴയിൽ റാന്നി, വടശ്ശേരിക്കര മേഖലകൾ ഒറ്റപ്പെട്ടു. വനമേഖലയിൽ ഉരുൾ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ടിരിക്കുന്നത്. ത്രിവേണിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട തുറന്നു. 

പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്. പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. പമ്പ കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാട്ടിലും വെള്ളം കയറി.

പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. പരസ്പരം ബന്ധപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളും ഉണ്ട്. ആറന്മുളയടക്കമുള്ള 

ഇടുക്കി

മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത്. ഇടുക്കിയിൽ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേര്‍ അഭയം തേടി. കുടുതൽ ക്യാമ്പുകൾ തുറക്കുന്നു.

ഇടുക്കി നേര്യമംഗലം പാത യിൽ പാബ്ള മുതൽ ചെറുതോണി വരെ പത്ത് സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അടിമാലി ഇടുക്കി റോഡും കരിമ്പൻ മുരിക്കാശ്ശേരി റോഡും നിരവധി സ്ഥലങ്ങളിൽ തടസ്സപ്പെട്ടു. ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മൂന്നാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

തിരുവനന്തപുരം

തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. ജഗതിയിൽ കിള്ളിയാർ തീരത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണിവരെയുള്ള വിമാന സർവീസ് നിർത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. അവലോകന യോഗത്തിന് ശേഷം വിമാനമിറങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. നിലവില്‍ ജലനിരപ്പ് 141 അടിയിലേക്കെത്തി.

മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്‍റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.