എന്‍ ഒ സി വാങ്ങാതെയും പുതുക്കാത്തതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കും. വൻകിട കെട്ടിടങ്ങളിൽ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പശ്ചാത്തലത്തിലാണ് തീരുമാനം.

തിരുവനന്തപുരം: അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ ഹേമചന്ദ്രന്‍റെ നിർദ്ദേശം. ഫയർഫോഴ്സ് ആസ്ഥാനത്ത് ചേർന്ന് ഉദ്യോസ്ഥയോഗത്തിലാണ് നിർദ്ദേശം നല്‍കിയത്. അടുത്തിടെ, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വൻകിട കെട്ടിടങ്ങളിൽ തീപിടുത്തങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

എന്‍ ഒ സി വാങ്ങാതെ പ്രവർത്തിക്കുന്നതും എന്‍ ഒ സി പുതുക്കാത്തതുമായ കെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കും. പരിശോധന റിപ്പോർട്ട് ജില്ലാ കളക്ടർമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അടിയന്തരമായി കൈമാറാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. വൻകിട കെട്ടിടങ്ങളിൽ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് ഗുരുതരമായ തീപിടുത്തം ഉണ്ടായത്.