കൊച്ചി: എറണാകുളം പത്മയില്‍ അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനെത്തിയ വീട്ടമ്മയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തി. കൊച്ചി സ്വദേശിനിയും അഭിഭാഷകയുമായ രഞ്ജിനി രാമാനന്ദാണ് ആ രക്ഷക. രഞ്ജിനിക്ക് അഭിനന്ദനവുമായി നടന്‍ ജയസൂര്യ രംഗത്തെത്തി. ഗുരുതരമായി പരുക്കേറ്റ സജി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആളുകള്‍ കാഴ്ചക്കാരയായി നിന്നപ്പോള്‍ ചോരവാര്‍ന്നു കിടന്ന മനുഷ്യന് രക്ഷയായ വീട്ടമ്മയെ കാണ്ടെത്തുമ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു. വൈകിട്ട് മകള്‍ക്കൊപ്പം വീടിനുടുത്തുള്ള പത്മ ജംക്ഷനിലിറങ്ങിയതായിരുന്നു രഞ്ജിനി. അപ്പോഴായിരുന്നു കണ്‍മുന്നിലേക്ക് ഒരുമനുഷ്യന്‍ വന്നു വീണത്.. കാഴ്ചക്കാരായ ആള്‍ക്കൂട്ടത്തോട് സജിയെ ആശുപത്രിയിലെത്തിക്കാന്‍ പലതവണ പറഞ്ഞു. ഒടുവില്‍ രഞ്ജിനി തന്നെ മുന്‍കൈയ്യെടുത്തു.

വാര്‍ത്ത പുറത്തുവന്നതോടെ ആ രക്ഷകയെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചു. കേരള ഹൈക്കോടതിയില്‍ നിന്നാണ് അഭിഭാഷകയായ രഞ്ജിനി രാമാനന്ദ് എന്ന ഉത്തരം ലഭിച്ചത്. രണ്ട് പതിറ്റാണ്ടായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നു. രഞ്ജിനിയ്ക്ക് അഭിനന്ദനവുമായി നടന്‍ ജയസൂര്യ രംഗത്തെത്തി. 

ഗുരുതരമായി പരുക്കേറ്റ സജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരം പകുതി തളര്‍ന്നിരിക്കുന്നു. തൃശൂര്‍ പാലയ്ക്കലില്‍ നിന്നും ജോലി തേടി എറണാകുളത്തെത്തിയതാണ്. ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയിട്ടില്ല.