ബാർ കോഴക്കേസ്: വിഎസിന്റെയും മാണിയുടെയും ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15ലേക്ക് മാറ്റി
ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി.
കൊച്ചി: ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനും കെ.എം മാണിയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി. ആവശ്യമെങ്കിൽ സത്യവാങ്മൂലം ഫയൽ ചെയ്യാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് കോടതി നിര്‍ദ്ദേശിച്ചു.
തുടരന്വേഷണത്തിന് സർക്കാരിന്‍റെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു കെഎം മാണിയുടെ ആവശ്യം.