Asianet News MalayalamAsianet News Malayalam

പതിനേഴുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടി; ഇരുവരെയും വേളാങ്കണ്ണിയില്‍ ലോഡ്ജില്‍ നിന്നും പിടികൂടി

house wife arrested in lodge with minor boy
Author
First Published Nov 18, 2017, 9:59 PM IST

ബംഗുളൂരു : പതിനേഴുകാരനൊപ്പം ഒളിച്ചോടിയ 24 കാരിയായ വീട്ടമ്മയെ ബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്തു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് സ്വദേശിനിയായ വീട്ടമ്മയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നും അറസ്റ്റിലായത്. 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് പോക്‌സോ നിയമം ചുമത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഠനം ഉപേക്ഷിച്ചയാളാണ് 17 കാരന്‍. കുടിവെള്ള വിതരണക്കാരനാണ് വീട്ടമ്മയുടെ ഭര്‍ത്താവ്. ഒക്‌ടോബര്‍ 24 നാണ് ഇരുവരെയും കാണാതായത്. അന്നു രാത്രി തന്നെ വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 17 കാരന്റെ പിതാവും മകനെ കാണാനില്ലെന്ന പരാതിയുമായി അതേ സ്‌റ്റേഷനില്‍ എത്തി. അവിടെ മേശപ്പുറത്തായി പരാതികള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഫോട്ടോ കണ്ട പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് അയല്‍വാസികളും പോലീസിനോട് പറഞ്ഞു.

സമീപത്തെ ബസ് സ്റ്റാന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും 17 കാരനും വീട്ടമ്മയും ആന്ധ്രയിലേയ്ക്കുള്ള ബസില്‍ കയറിയതായി വിവരം ലഭിച്ചു. വിശാഖപട്ടണം, വിജയവാഡ, നെല്ലൂര്‍, മഹാബലിപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ ഇവര്‍ താമസിച്ചതായി പോലീസിന് വിവരം ലഭിച്ചു. നവംബര്‍ 13 ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലുള്ള ലോഡ്ജില്‍നിന്ന് പോലീസ് ഇരുവരെയും പിടികൂടി.

Follow Us:
Download App:
  • android
  • ios