ഖത്തര്‍ ലോകകപ്പില്‍ തന്നെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാന്‍ സാധ്യത തുറന്നിടുന്ന തീരുമാനം

മോസ്കോ: ഖത്തര്‍ ലോകകപ്പില്‍ തന്നെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിഫ അദ്ധ്യക്ഷന്‍ ജിയാനി ഇന്‍ഫന്‍റീനോ ഇക്കാര്യത്തെ വ്യക്തമായ സൂചന നല്‍കി കഴിഞ്ഞു. ഓഗസ്റ്റ് മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട

2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനം ഇന്‍ഫെന്‍റിനോ ഫിഫ അദ്ധ്യക്ഷനായ സമയത്ത് നല്‍കിയതാണ്. 1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. നേരത്തെ 2026ലെ കാനഡ-മെക്‌സിക്കോ-അമേരിക്ക ലോകകപ്പിലായിരിക്കും ഈ പരിഷ്‌ക്കരണം എന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം. 

എന്നാല്‍ ഇത് നേരത്തെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ്- 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെയാണു യോഗ്യത നേടുന്ന മറ്റ് ടീമുകളുടെ എണ്ണം.

ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19-മത്തെ സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കു നേരിട്ടു ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ എട്ടു സ്ഥാനങ്ങളില്‍. ഇപ്പോഴത്തെ രീതിയില്‍ റാങ്കിംഗ് മുന്നേറ്റം ഉണ്ടായാല്‍ ഇന്ത്യയുടെ ഖത്തര്‍ സ്വപ്നങ്ങള്‍ വിദൂരമല്ലെന്നാണ് സൂചന.