ഫെബ്രുവരി ഒന്നുമുതല്‍ കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയില്‍ ആരംഭിക്കും. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയ കുറ്റപത്രം സിബിഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ഇരുപത്തിനാലുകാരിയായ മകളെ അമ്മ ഇന്ദ്രാണി ഭര്‍ത്താവിന്റെയും മുന്‍ ഭര്‍ത്താവിന്റെയും സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചുകളഞ്ഞെന്നാണ് കേസ്. 2012 ല്‍ നടന്ന കൊലപാതകത്തെക്കുറിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കേസില്‍ മാപ്പുസാക്ഷിയാണ്.