ഷിംല: ഹിമാചൽ പ്രദേശിലെ ആറാമത്തെ മുഖ്യമന്ത്രിമായി ജയറാം താക്കൂർ സത്യപ്രതിജ്ഞ ചെയ്തു. താക്കൂറിനെ കൂടാതെ 10 മന്ത്രിമാരും അധികാരമേറ്റു. സർവീൻ ചൗധരിയാണ് മന്ത്രിസഭയിലെ വനിതാംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അധ്വാനി, എൻഡിഎയുടെ 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഷിംലയിലെ റിഡ്ജ് മൈതാനത്ത് നടന്ന ചടങ്ങിൽ അതിശൈത്യത്തെ അവഗണിച്ചും നിരവധി ബിജെപി പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ് വിട്ടുവന്ന രാജീവ് ബിന്ദാലിനെ നിയമസഭാ സ്പീക്കറാക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു.