വിദേശികളുടെ റെസിഡന്‍സി പുതുക്കല്‍, ഇഖാമ മാറ്റം, ചികിത്സാ സംവിധാനം തുടങ്ങിയ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന പ്രദേശിക അറബ് പത്രം ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തുന്നത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വീസ് ചാര്‍ജുകളും മറ്റു നിരക്കുകളും വര്‍ധിപ്പിക്കാന്‍ നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിരക്ക് വര്‍ധന നടപ്പാക്കേണ്ട സേവനങ്ങളുടെ പട്ടികയും തയാറാക്കിയിരുന്നു. എന്നാല്‍ ദേശീയ അസംബ്ലിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മത്സ്യം, മറ്റു ഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ വിലവര്‍ധന നിയന്ത്രിക്കാനുള്ള പ്രായോഗിക നടപടികള്‍ സംബന്ധിച്ച് കാര്‍ഷികകാര്യ, മത്സ്യവിഭവ-പൊതു അതോരിറ്റി, ആഭ്യന്തര-വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവയുമായി ഏകോപിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടിനായി മന്ത്രിസഭ കാത്തിരിക്കുകയാണ്. ഒരു മാസത്തിനകം പ്രയോഗിക നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
കുവൈറ്റില്‍ വിദേശികളുടെ റെസിഡന്‍സി ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
