ലോയയുടെ മരണം; ഹർജി പരിഗണിക്കുന്നത് അതീവ ഗൗരവത്തോടെയെന്ന് സുപ്രീംകോടതി
ദില്ലി: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹർജി അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി. കോടതിക്കു മുന്നിലെത്തുന്ന തെളിവുകളിൽ സംശയിക്കാനെന്തെങ്കിലും ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്ര സർക്കാരിൻറെ വാദം ഇന്ന് പൂർത്തിയായി.
ദുരൂഹതിയില്ലെന്ന വാദത്തിൽ ഉറച്ചു നിന്ന സർക്കാർ അഭിഭാഷകൻ മുകുൾ റോതഗി ലോയയെ ആശുപത്രിയിലെത്തിച്ച ജഡ്ജിമാർ തന്നെ സ്വാഭാവിക മരണമാണെന്ന് വ്യക്തമാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ നടപടികൾ ശരിയായ രീതിയില്ല മുന്നോട്ടു പോകുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കുറ്റപ്പെടുത്തി. കേസ് വീണ്ടും അടുത്ത മാസം അഞ്ചിന് പരിഗണിക്കും.