കോയമ്പത്തൂരിലെ കോവൈ മെഡി. സെന്ററിലായിരുന്നു അന്ത്യം  മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ ബന്ധുക്കൾ 

പാലക്കാട്: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52)​ മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡി. സെന്ററിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. 

2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെയാണ് ടീനയുടെ മരണം.