യൂജില്‍: അങ്കോളയിലെ യൂജില്‍ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ മരിച്ചു. മത്സരത്തിന് ടിക്കറ്റ് കിട്ടാതിനരുന്ന ഒരു വിഭാഗം ആളുകള്‍ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകര്‍ത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ അങ്കോള പ്രസിഡന്‍റ് ജോസ് എ‍ഡ്വാര്‍ഡോ അന്വേഷണത്തിന് ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred