ഒബാമ ഭരണകാലത്ത് എത്തിയ 500 ട്രൂപ്പിന് പുറമേയാണ് അമേരിക്ക 400 ട്രൂപ്പിനെക്കൂടി സിറിയയിലേക്കയച്ചത്. ഐ എസിനെതിരായ പ്രവര്‍ത്തനം ശക്തമക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു. നാവിക സേനാംഗങ്ങളാണ് ഇത്തവണ അമേരിക്കന്‍ സേനയില്‍ ഭൂരിഭാഗവും. വരും ദിവസങ്ങളില്‍ റക്കയില്‍ ശക്തമായ ആക്രമണം നടത്താനാണ് അമേരിക്കന്‍ സഖ്യസേനയുടെ പദ്ധതി. ഐ എസിനെ തുരത്താനുള്ള നടപടിയുടെ ഭാഗമായി കുവൈത്തിലേക്ക് 1000 ട്രൂപ്പിനെ അയക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐ എസിനെ തുരത്തുകയാണ് പ്രഥമ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി യു എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ വിളിച്ച യോഗം ഈ മാസം 22 ന് ചേരും. വാഷിംഗ്ടണില്‍ നടക്കുന്ന യോഗത്തില്‍ 68 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.