ശബരിമലയിലേക്ക് പ്രവേശിക്കാൻ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോർഡ്. 100 കോടിയിലധികം രൂപയുടെ നാശനഷ്ടം പമ്പാ ത്രിവേണിയിലുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പമ്പാ ത്രിവേണി പരസരത്ത് പുതിയ ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്ന് ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു. 

ശബരിമല: ശബരിമലയിലേക്ക് പ്രവേശിക്കാൻ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോർഡ്. 100 കോടിയിലധികം രൂപയുടെ നാശനഷ്ടം പമ്പാ ത്രിവേണിയിലുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പമ്പാ ത്രിവേണി പരസരത്ത് പുതിയ ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്ന് ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു.

പ്രളയം ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്നാണ് ശബരിമലയിലേക്കുള്ള പ്രവേശന മേഖലയായ പമ്പാ ത്രിവേണി. ഇവിടെ ഉണ്ടായിരുന്ന ദേവസ്വം ബോർഡിന്‍റെ കെട്ടിടങ്ങളെല്ലാം വെള്ളത്തിൽ ഒഴുകി പോയി. പമ്പയെ മറുകരയുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് പാലങ്ങളും മണ്ണിനടിയിലാണ്. നദി ഗതിമാറി ഒഴുകുന്നു. നേരത്തെ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം മണ്ണ് അടിഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശിക്കാൻ കഴിയില്ല. 

പൂജ ദ്രവ്യങ്ങൾ കാനനപാതിയിലൂടെയാണ് എത്തിച്ചത്. ഹിൽടോപ്പ് നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് സൈന്യം ഇടപ്പെട്ട് താത്കാലിക പാലം നിർമ്മിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. നിലവിലെ ശബരിമല പാത പലയിടത്തും തകർന്ന് പോയതിനാൽ പമ്പയിലേക്ക് എത്താനും കഴിയില. തീർത്ഥാടകർ മലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ബോർഡ് നിർദേശിച്ചു.