ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 ന് വിശ്വാസ വോട്ടിനായി നിയമസഭ ചേരും. 243 അംഗ നിയമസഭയില്‍, ബിജെപിയുടെ പിന്തുണയടക്കം നിതീഷിനൊപ്പം 124 അംഗങ്ങളുണ്ട്. 122 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. എല്‍ജെപി ഉള്‍പ്പെടെയുള്ള ചെറുപാര്‍ടികളുടെ പിന്തുണയും നിതീഷിന് കിട്ടും. അതേസമയം ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. ജെഡിയുവിനൊപ്പം നില്‍ക്കുന്ന നിരവധി അംഗങ്ങള്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശപ്പെട്ടു. നിതീഷിന്‍റെ നീക്കത്തോട് യോജിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്.