ഒമാനിലെ മത്സ്യ ബന്ധന മേഖലയുടെ വളർച്ചക്ക്, വിവിധ പദ്ധതികളുമായി കാർഷിക ഫിഷറീസ് മന്ത്രാലയം. രാജ്യത്തെ മത്സ്യ ബന്ധനത്തിൽ 8.7 ശതമാനത്തിന്റെ വർദ്ധനവ് രേഖപെടുത്തിയതായി അധികൃതർ .പരമ്പരാഗത മത്സ്യ ബന്ധന മേഖലക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുമെന്നും സർക്കാർ അറിയിച്ചു .
2015ല്‍ ഒമാനിലെ ആകെ മത്സ്യബന്ധനം 257,000 ടണ്‍ ആയിരുന്നു. ഇത് രണ്ടായിരത്തി പതിനാറിൽ 280,000 ആയി ഉയർന്നു . ഏകദേശം 204 ദശലക്ഷം ഒമാനി റിയാല്‍ മൂല്യം ഇതിനു വരും . ഇത് രണ്ടായിരത്തി പതിനാറിനെക്കാൾ 8.7 ശതമാനത്തിന്റെ വർധനവാണ് രേഖപെടുത്തിയത് . എന്നാൽ മൊത്തം മത്സ്യബന്ധനത്തിന്റെ 99 ശതമാനവും പാരമ്പര്യ മത്സ്യബന്ധന മേഖലയില്‍ നിന്നുമാണ് ലഭിക്കുന്നത്.
ഒരു ശതമാനം മാത്രമാണ് മത്സ്യബന്ധന കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് പിടിക്കപെടുന്നത് . കഴിഞ്ഞ വര്‍ഷം 54 ശതമാനം മത്സ്യങ്ങളും അന്തര്‍ദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 73 ദശലക്ഷം ഒമാനി റിയൽ വരുമാനമാണ് ഇതിലൂടെ രാജ്യത്തിന് ലഭിച്ചത് .
44 ശതമാനം മത്സ്യങ്ങളും യു എ ഇയിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടതു .കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിന്റെ പഠന റിപോർട്ടുകൾ പ്രാകാരം, വാണിജ്യ സാധ്യതകൾ ഉള്ള മൽസ്യങ്ങളാൽ സമൃദ്ധമാണ് ഒമാനിലെ സമുദ്ര മേഖല . ആയതിനാൽ 2020 വരെയുള്ള കാവലയളവില്‍ നടപ്പിലാക്കാന്‍, 509 ദശലക്ഷം ഒമാനി റിയൽ ചെലവ് വരുന്ന 11 പദ്ധതികളാണ് ഒമാൻ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത് . ഇത് മത്സ്യബന്ധന മേഖലയുടെ വികസനത്തിന് സാധ്യതകൾ കൂട്ടുമെന്ന പ്രതീക്ഷയിലാണ് ഫിഷറീസ് മന്ത്രാലയം.
