പനജി: സുഗന്ധ ദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ കോട്ടൺപേട്ടിൽ ഒരു ലോഡ്ജിൽ വച്ചാണ് പഞ്ചാബ് സ്വദേശിയായ രാജ്കുമാർ സിംഗ് എന്നയാളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുർഡെയുടെ മരണശേഷവും അവരുടെ എടിഎം കാര്‍ഡുപയോഗിച്ച് രാജ്കുമാർ സിംഗ് പണം പിന്‍വലിച്ചിരുന്നു. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒറു എടിഎമ്മില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചത്. കൊലപാതകത്തിന് ശേഷം രാജ്കുമാര്‍ സിംഗ് ഗുർഡെയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡുമായി കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗോവയിലെ വീട്ടിൽ കൈയ്യും കാലും കെട്ടിയിട്ട് നഗ്നമായ നിലയിൽ മോണിക ഗുർഡെയുടെ മൃതദ്ദേഹം കണ്ടെത്തിയത്. മഹാരാഷ്​ട്രയിലെ നാഗ്പുർ സ്വദേശിയായ മോണിക്ക ജൂലൈയിലാണ്​ സാൻഗോൾഡയിൽ താമസം തുടങ്ങിയത്. പെർഫ്യൂം ഗവേഷണവും വിൽപനയും ആരംഭിക്കുന്നതിന്​മുമ്പ് ഫോട്ടോഗ്രാഫറായാണ്​മോണിക്ക ജോലി ചെയ്തിരുന്നത്.