തീരുമാനം ഏകപക്ഷീയമെന്ന് പി ജെ കുര്യന്‍
തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസംഭാ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കിയതിനെതിരെ പി ജെ കുര്യന്. തീരുമാനം ഏകപക്ഷീയമാണെന്നും കോണ്ഗ്രസിനു ഗുണം ചെയ്യില്ലെന്നും കുര്യന് വ്യക്തമാക്കി.
പ്രതിഷേധവുമായി വി എം സുധീരനും യുവ എംഎൽഎമാരും രംഗത്തെത്തി. തീരുമാനം അവിശ്വസനീയമാണെന്നും ഇത് കീഴടങ്ങലെന്നും ഷാഫി പറന്പിൽ വ്യക്തമാക്കി. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി ടി ബൽറാമും വ്യക്തമാക്കി.
സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കണമെന്ന് കേരളത്തില് നിന്നുള്ള നേതാക്കള് രാഹുല് ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല് ഗാന്ധി ചര്ച്ച നടത്തി. യുഡിഎഫിന്റെ വിശാല താല്പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില് ഇളവ് നല്കണമെന്നാണ് കോണ്ഗ്രസ് നേതാക്കള് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്റെ നിലപാടിന് രാഹുല് ഗാന്ധി അനുമതി നല്കുകയായിരുന്നു.
