ലോകത്തിന് തന്നെ ഭീഷണിയായി പാകിസ്ഥാന്‍ മാറിയതായി റിപ്പോര്‍ട്ട്. ഭീകരവാദികളുടെ പറുദീസയാണ് പാകിസ്ഥാനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് പാകിസ്ഥാനില്‍ ഭീകരവാദം വളരുകയാണ്.  ഐഎസിന്‍റെ സാന്നിധ്യമുള്ള സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം.

ലണ്ടന്‍: ലോകത്തിന് തന്നെ ഭീഷണിയായി പാകിസ്ഥാന്‍ മാറിയതായി റിപ്പോര്‍ട്ട്. ഭീകരവാദികളുടെ പറുദീസയാണ് പാകിസ്ഥാനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് പാകിസ്ഥാനില്‍ ഭീകരവാദം വളരുകയാണ്. ഐഎസിന്‍റെ സാന്നിധ്യമുള്ള സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം.

ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയയെ കടത്തി വെട്ടിയിരിക്കുകയാണ് പാകിസ്ഥാനെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക്ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കന്റ്'(ജിടിടിഐ) എന്ന പേരില്‍ ഓക്സ്ഫോര്‍ഡ‍് യൂണിവേഴ്സിറ്റിയും സ്ട്രാറ്റര്‍ജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ലഷ്കര്‍ ഇ ത്വയ്ബ,താലിബാന്‍ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന ഭീകരസംഘടനകള്‍. അപകടകാരികളായ ഭീകവവാദ ഗ്രൂപ്പുകളുടെ താവളങ്ങള്‍ പരിശോധിച്ചാല്‍ അതിലേറെയും പാക്കിസ്ഥാനിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഫ്ഗാനിസ്ഥാനും പട്ടികയില്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും അഫ്ഗാനിലെ ഭീകരവാദികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ദശാബ്ദത്തില്‍ നേരിടേണ്ടി വരുന്ന സുരക്ഷ ഭീഷണികളെ കുറിച്ചാണ് 80 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

ഐസ് ഭീകരര്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിക്കുകയാണ്. അതേസമയം അല്‍ഖ്വയിദ ശക്തി പ്രാപിച്ച് വരികയാണ്. ഹസ്യാനേഷ്വണ വിഭാഗങ്ങളുടെയും സര്‍ക്കാരുകളുടെയും പിന്തുണ ഭീകരവാദ സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് ഭാവിയില്‍ അത് ഗുരുതര പ്രശ്‌നമായി ഉയര്‍ന്നുവരുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.