ദില്ലി: കാമുകിയുടെ ബന്ധുക്കളുടെ കയ്യാല്‍ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 23 കാരനായ അങ്കിത്തിനാണ് പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ദില്ലിയിലെ കയാലയിലാണ് സംഭവം നടക്കുന്നത്. ദില്ലിയിലെ രഘുവിര്‍ നഗറില്‍ മാതാപിതാക്കളുടെ കൂടെയാണ് അങ്കിത്ത് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവും തൊട്ടടുത്താണ് താമസിച്ചിരുന്നത്. 

വളരെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും ഇതറിയാമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പ്രതികളുമായി അങ്കിത്ത് വാക്കു തര്‍ക്തത്തിലേര്‍പ്പെട്ടിരുന്നു. ഇത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചു.

അങ്കിത്തുമായുള്ള പെണ്‍കുട്ടിയുടെ ബന്ധത്തിന് തങ്ങള്‍ എതിരായിരുന്നു എന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഇതിനെ ചൊല്ലി പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കവും ഉണ്ടായി. പക്ഷേ അങ്കിത്തുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്ത് കഴുത്തിന് കുത്തുകയായിരുന്നെന്ന് പ്രതികള്‍ പറഞ്ഞു.