സര്‍ക്കാര്‍ പരിപാടിയിൽ 'ചെ' യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച് പിണറായി
സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മലപ്പുറം: സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പരപ്പനങ്ങാടി ഹാർബറിന്റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ:
"എൽഡിഎഫ് ജയിച്ചാൽ എൽഡിഎഫിന്‍റെ മാത്രം സര്‍ക്കാരല്ല, നാടിന്‍റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ് . വേറെ ഒരു വേദിയിൽ അത് ഉയര്‍ത്തുന്നതിൽ തെറ്റില്ല. പക്ഷെ അതിന്‍റെ സ്ഥലമല്ല ഇത്. അതിന്‍റെ ആളുകൾ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല . അതിന് വേദികൾ വേറെ ഉണ്ട് , അവിടങ്ങളിൽ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ്"
"