ഇന്നലെ വൈകുന്നേരം ഈസ്റ്റ് ദില്ലി ഡിസിപിയുമായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും അവര്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുമോയെന്ന് ആശങ്കയുണ്ടെന്നും മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രക്ഷിതാക്കള്‍ ഡിസിപിയെ അറിയിച്ചു. ഒപ്പം സാക്ഷികളുടെ സുരക്ഷ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സാക്ഷികളായ കുട്ടികളുടെ സുരക്ഷ പൊലീസ് ഉറപ്പാക്കുമെന്ന് ഡിസിപി അറിയിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച ദില്ലിയിലെ മലയാളികള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.