Asianet News MalayalamAsianet News Malayalam

സൗദിയില്‍ ആടുജീവിതം നയിച്ച മലയാളിക്ക് ഒടുവില്‍ മോചനം

pravasi group released jyothish balan who lead pathetic life in saudi arabia
Author
First Published Jun 5, 2016, 9:10 AM IST

കിടപ്പാടം പണയപ്പെടുത്തിയാണ് മികച്ച തൊഴില്‍ പ്രതീക്ഷകളുമായി ജ്യോതിഷ് ബാലന്‍ കഴിഞ്ഞ ജനുവരിയില്‍ സൗദിയിലെത്തിയത്. സ്‌പോണ്‍സര്‍മാര്‍ ഡ്രൈവര്‍ ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ രണ്ട് മാസത്തോളം ജ്യോതിഷിനെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമൊന്നും കിട്ടിയില്ല.ഒടുവില്‍ പ്രവാസി സംഘം വഴി അന്വേഷിച്ചപ്പോഴാണ് അഫര്‍ബാത്ത് എന്ന സ്ഥലത്ത് മരുഭൂമിയില്‍  ആടുകള്‍ക്കൊപ്പമാണ് ജ്യോതിഷ് കഴിയുന്നതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കുടുംബം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും മോചനം സാധ്യമായില്ല.

ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ജ്യോതിഷ് ബാലന്‍റെ നരക ജീവിതം റിപ്പോര്‍ട്ട് ചെയ്തു. ഇത് കണ്ട അറബ് പ്രവാസി സംഘം അഫര്‍ബാത്തിലെത്തി
ജ്യോതിഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. ജ്യോതിഷിനെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിട്ടുണ്ട്. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജ്യോതിഷ് ഉടന്‍ നാട്ടിലേക്ക് തിരിക്കും.

Follow Us:
Download App:
  • android
  • ios