ദേശീയപാതകള്‍ അടക്കം ഉപരോധിച്ച് നടത്തിയ പ്രതിഷേധങ്ങളിൽ രണ്ടിടത്ത് സംഘർഷമുണ്ടായി. തിരുവന്തപുരത്ത് പാളയത്ത് നിന്ന് സെക്രട്ടേറിയേറ്റിലേക്കായിരുന്നു എന്‍എസ്എസിന്‍റെ പ്രതിഷേധ റാലി. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. ദേശീയപാതകള്‍ അടക്കം ഉപരോധിച്ച് നടത്തിയ പ്രതിഷേധങ്ങളിൽ രണ്ടിടത്ത് സംഘർഷമുണ്ടായി. പന്തളത്ത് നിന്ന് തുടങ്ങിയ എന്‍ഡിഎയുടെ പ്രതിഷേധ മാര്‍ച്ച് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു

എന്എസ്സ്എസിനും എന്‍ഡിഎക്കുമൊപ്പമാണ് വിവിധ ഹിന്ദു സംഘടനകള്‍ സംയുക്തമായി തെരുവിലറങ്ങിയത്. പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു എന്‍ഡിഎയുടെ ലോങ്ങ് മാര്‍ച്ച്. വിശ്വാസികള്‍ക്ക് ഒപ്പമാണ് എസ്എന്‍ഡിപിയെന്നും വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും തുഷാര്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാന് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ബിഡിജെഎസ് നിലപാട്

തിരുവന്തപുരത്ത് പാളയത്ത് നിന്ന് സെക്രട്ടേറിയേറ്റിലേക്കായിരുന്നു എന്‍എസ്എസിന്‍റെ പ്രതിഷേധ റാലി. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. മൂവാറ്റുപുഴയിലെ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി.

കൊച്ചിയില്‍ വൈറ്റിലയിലെ തിരക്കേറിയ പാത ഒരുമണിക്കൂറോളം വിവിധ സംഘടനകള്‍ ഉപരോധിച്ചത് ഗതാഗത തടസത്തിന് കാരണമായി. പ്രധാന റോഡുകള്‍ അടക്കം ഉപരോധിച്ച് എല്ലാ ജില്ലകളിലും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയതോടെ ജനം വലഞ്ഞു.