പുറ്റിങ്ങല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്ത സന്നദ്ധ സംഘടനകളും വൃക്തികളും കബളിപ്പിച്ചതായി ആക്ഷപം. പ്രഖ്യാപനങ്ങള്‍ നടത്തിപ്പോയവര്‍ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പരവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു. അപകടം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഇരകളുടെ ജീവിതം ദുരിതത്തിലാണ്.