വര്‍ഷങ്ങളായുളള നീതി നിഷേധത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു സാം കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ എപ്രില്‍ 28ന് വെളളറട വില്ലേജ് ഓഫീസിലെ ജീവനക്കാരെ പൂട്ടിയിട്ട് തീയിട്ടു. വില്ലേജ് ഓഫീസര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. പിടിയിലായ സാംകുട്ടി ജയിലിലുമായി. ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതം പുറംലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം പരിപാടി. പോക്കുവരവ് ചെയ്തുകിട്ടാന്‍ സാംകുട്ടി നല്‍കിയ അപേക്ഷയില്‍ പട്ടയനമ്പര്‍ മാറിപ്പോയതാണ് പ്രശ്നകാരണമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെ സാംകുട്ടിയുടെ അവസ്ഥ അറിഞ്ഞതോടെ റവന്യുമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഇനി ഈ ഭൂമി വിറ്റ് കടബാധ്യതകള്‍ തീര്‍ക്കണമെന്നാണ് സാംകുട്ടിയുടെ ആഗ്രഹം.