Asianet News MalayalamAsianet News Malayalam

ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍

  • ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍
  •  നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വ്യക്തിയാണ് പിടിയിലായ അഭിഭാഷകന്‍
sexually abused on train in TN Accused a lawyer and former BJP candidate arrested

ഇറോഡ്: ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍.  നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വ്യക്തിയാണ് പിടിയിലായ അഭിഭാഷകന്‍ കെ പി പ്രേമാനന്ദ്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി കുടുംബത്തിലെ പത്തുവയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. അര്‍ധരാത്രി ബര്‍ത്തില്‍ ഉറങ്ങി കിടക്കവേയാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

രാത്രി ഒരുമണിയോടെയാണ് പ്രേം ട്രെയിനില്‍ കയറിയത്. ഓപ്പണ്‍ ടിക്കറ്റായിരുന്നു അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റിസര്‍വേഷന്‍ കോച്ചിലാണ് പ്രേം കയറിയത്. പെണ്‍കുട്ടി മധ്യത്തിലും അമ്മയും സഹോദരനും താഴെയും അച്ഛന്‍ മുകളിലുള്ള ബര്‍ത്തിലുമായിരുന്നു കിടന്നിരുന്നത്. എല്ലാവരും ഉറങ്ങുന്ന സമയത്ത് കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രേമിനെ പെണ്‍കുട്ടി തള്ളി മാറ്റുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. കോയമ്പത്തൂരിനും ഈറോഡിനും ഇടയിലായിരുന്നു സംഭവം നടന്നത്. അടുത്ത സ്റ്റേഷനില്‍ തന്നെ ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പ്രേമിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി. രണയും നാല് മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുന്നതും സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദിവസം തന്നെയാണ് അഭിഭാഷകന്‍ പിടിയിലായിരിക്കുന്നത്. 2006 തെരഞ്ഞെടുപ്പില്‍ ആര്‍ കെ നഗറില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു പ്രേമാനന്ദ്.


 

Follow Us:
Download App:
  • android
  • ios