കൊച്ചി: സീറോ മലബാര്‍ സഭ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുഖപത്രമായ സത്യദീപം. ഭൂമി ഇടപാടിലെ യാഥാർഥ്യം മറച്ചു പിടിക്കുന്നത് ഉചിതമല്ലെന്നും സാമാന്യ ബുദ്ധി ഉള്ളവർ കാര്യങ്ങൾ മനസ്സിലാക്കിയെന്നും പിഴവുകൾ ഏറ്റുപറയുന്നതാണ് നല്ലതെന്നും സത്യദീപം പറയുന്നു. പിഴവുകൾ മാർപാപ്പാമാർ ഏറ്റുപറഞ്ഞപ്പോഴെല്ലാം സഭയുടെ യശസ്സ് വർധിച്ചിട്ടേ ഉള്ളൂ.
സഭയുടെ പ്രതിച്ഛായയുടെ പേരിൽ സത്യത്തെ തമസ്കരിക്കരുത്. സിനഡ് മെത്രാൻ സമിതിയെ വെച്ചത് നല്ല കാര്യം സമിതി തെറ്റുകൾ ഒതുക്കി തീർക്കുകയാണ്. ഉണ്ടായ ക്ഷതം പരിഹരിക്കാനുള്ള നടപടിയാണ് ചെയ്യേണ്ടത്.
ഈ ആഴ്ചത്തെ മുഖപത്രത്തിലാണ് വിമര്ശനം. കർദിനാൾ ആലഞ്ചേരിയാണ് സത്യദീപത്തിന്‍റെ രക്ഷാധികാരി. സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം, മാസികയുടെ കഴിഞ്ഞ ലക്കത്തിലും ഭൂമിയിടപാടിനെ പരോക്ഷമായി വിമർശിച്ച് ലേഖനമുണ്ടായിരുന്നു
