2015 ഓഗസ്റ്റ് പതിനഞ്ച്, ജർമ്മൻ പത്രമായ സുഡെഡെക്കെ സെക്കിംഗ് ഓഫീസിൽ ജേർണലിസ്റ്റ് ഫെഡറിക് ഒബെർ മെയറെ തേടി ഒരു മെസേജ് എത്തി. ഹെലോ ഇത് ജോൺ ദോ വിവരങ്ങളിൽ താത്പര്യം ഉണ്ടോ. എന്നായിരുന്നു ആ മെസേജ്. താത്പര്യം പ്രകടിപ്പിച്ച ഒബെർമെയറെത്തേടി അതീവ രഹസ്യമായി എൻക്രിപ്റ്റഡ് ചാനലിലൂടെ എത്തിയത് 2.6 ടെറാ ബൈറ്റ് ഡേറ്റാ. 11.5 ദശലക്ഷം രേഖകൾ.

Add Asianetnews as a Preferred SourcegooglePreferred

ലോകം കണ്ട വലിയ വാർത്തായി മാറിയ പാനമ രേഖകൾ അവിടെയാണ് തുടങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി വിദഗ്ധരായ 400ഓളം അന്വേഷണാത്മക പത്രപ്രവർത്തകർ, മാസങ്ങൾ നീണ്ട അന്വേഷണങ്ങൾ . പുറത്ത് വന്നത് ലോകത്തെ ഞെട്ടിച്ച വൻ തട്ടിപ്പ്. ഇല്ലാത്ത കമ്പനികളുടെ പേരിൽ വമ്പൻ പണമിടപാടുകൾ. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുച്ചിൻ , ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, യുക്രൈൻ പ്രസിഡന്റ് പെട്രോ പൊറെഷെൻകോ, സിറിയൻ പ്രസിഡന്ര് ബാഷർ അൽ അസദ്, സൗദി ഭരണാധികാരി സൽമാൻ രാജാവ് സംശയത്തിന്‍റെ മുൾമുനയിൽ വമ്പൻമാർ.

ഐസ്‍ലന്‍റ് പ്രധാനമന്ത്രി ഗുൺഗലാഗ്സൺ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഇനിയും പലരുടെയും സ്ഥാനങ്ങൾ തെറിക്കും . അപ്പോഴും ഒരു ചോദ്യം ബാക്കി നിലനിൽക്കുന്നു. സാമ്പത്തിക അസമത്വങ്ങൾക്കെതിരെ പോരാടുന്നുവെന്ന് പ്രഖ്യാപിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ചോർത്തൽ നടത്തിയ മനുഷ്യൻ. ജോൺ ദൗ. ആരാണ് അയാൾ?