Asianet News MalayalamAsianet News Malayalam

പ്രളയത്തിൽ ഒലിച്ചു പോയത് മൂന്ന് ജീവനുകൾ; അവശേഷിക്കുന്നത് ഒരാൾ മാത്രം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന റെനിയും മുത്തശ്ശി ശോശാമ്മയും റെനിയുടെ അച്ഛനായ ബേബിയുമായിരുന്നു ഈ വീട്ടിലെ താമസക്കാർ. വെള്ളം കയറി വന്ന സമയത്ത് റെനിക്കും മറ്റ് രണ്ട് പേർക്കും മുകളിലത്തെ നിലയിലെത്താൻ സാധിച്ചില്ല. 

three members died in flood only one left
Author
Alappuzha, First Published Aug 28, 2018, 3:58 PM IST

ചെങ്ങന്നൂർ: ഇരച്ചെത്തിയ പ്രളയം  കൊണ്ടുപോയത് വികലാംഗനും വയോധികയുമടങ്ങുന്ന ഒരു വീട്ടിലെ മൂന്ന് ജീവനുകൾ. ഇനി ഈ വീട്ടിൽ ഒരാൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കണ്ണാടിക്കൽ വീട്ടിലാണ് ശാന്തമ്മ എന്ന വീട്ടമ്മ മാത്രം തനിച്ചായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വീൽചെയറിൽ കഴിഞ്ഞിരുന്ന റെനിയും മുത്തശ്ശി ശോശാമ്മയും റെനിയുടെ അച്ഛനായ ബേബിയുമായിരുന്നു ഈ വീട്ടിലെ താമസക്കാർ. വെള്ളം കയറി വന്ന സമയത്ത് റെനിക്കും മറ്റ് രണ്ട് പേർക്കും മുകളിലത്തെ നിലയിലെത്താൻ സാധിച്ചില്ല. 

ദിവസങ്ങള്‍ക്ക് മുന്‍പേ ഇവിടത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. അതിനാൽ പ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നും ഈ കുടുംബം അറിഞ്ഞില്ല. ബേബിയുടെ ഭാര്യ ശാന്തമ്മ മാത്രമാണ് ജീവനോടെ കരപറ്റിയത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം സമീപത്തെ പള്ളിയില്‍ സംസ്കരിച്ചു. ശാന്തമ്മയും തിരിച്ചു വരാതായതോടെ കണ്ണാടിക്കലിലെ ഈ വീട് പ്രളയത്തിനുശേഷവും ഒറ്റപ്പെട്ടുകിടക്കുന്നു.

Follow Us:
Download App:
  • android
  • ios