ടോര്‍ച്ച് ലൈറ്റ് സിഗ്നലാക്കുക; രാത്രിയില്‍ നേവി ഹെലികോപ്ടര്‍ രക്ഷയ്ക്കെത്തും
പ്രളയത്തില്‍ ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉടന്‍ സഹായമെത്തിക്കുമെന്ന് ജില്ലാ കളക്ടറും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജില്ലയില്‍ വന്‍ സന്നാഹമെത്തിക്കുമെന്നാണ് പത്രക്കുറിപ്പിലൂടെ കളക്ടര്‍ അറിയിച്ചിരിക്കുന്നത്
പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ പ്രളയമായി കാലവര്‍ഷം മാറുമ്പോള്‍ സംസ്ഥാനം ഒന്നടങ്കം ദുരന്തമുഖത്താണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കടുത്ത പ്രളയത്തിലകപ്പെട്ട പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ പലരും ഒറ്റപ്പെട്ട അവസ്ഥയിലുണ്ടെന്നാണ് വിവരം.
രക്ഷതേടി എല്ലാവിധ മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍. പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റർ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളിൽ കുടുങ്ങി പോയവർ ടോര്‍ച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്നൽ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. നേവി ഹെലികോപ്ടര്‍ രക്ഷയ്ക്കെത്തുമെന്നാണ് അറിയിപ്പ്. ഈ പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങി കിടക്കുന്നതായി വാര്‍ത്ത വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
പ്രളയത്തില്‍ ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉടന്‍ സഹായമെത്തിക്കുമെന്ന് ജില്ലാ കളക്ടറും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജില്ലയില്‍ വന്‍ സന്നാഹമെത്തിക്കുമെന്നാണ് പത്രക്കുറിപ്പിലൂടെ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. നിലവില്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പൊലീസിന്റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തുനിന്ന് രണ്ട് ബോട്ടുകള്‍, എന്‍.ഡി.ആര്‍.എഫിന്റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്സിന്റെ ഒരു ബോട്ട്, എറണാകുളത്ത് നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടന്‍ എത്തുന്നത്.
ഇതിന് പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നുണ്ട്. നൂറനാട് ഐ.ടി.ബി.പിയില്‍ നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്ത് നിന്നും റാന്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
ഇത് കൂടാതെ, ജില്ലയില്‍ ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് സഹായങ്ങള്‍ക്കായി അതത് സ്ഥലങ്ങളിലെ തഹസില്‍ദാറുമാരുടെ നമ്പറുകളിലും ബന്ധപ്പെടാം.
Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039
Collectorate, Pathanamthitta
0468-2222515
CA to District Collector
0468-2222505
Tahsildar Adoor
04734-224826, 9447034826
Tahsildar Kozhencherry
0468-2222221, 9447712221
Tahsildar Mallappally
0469-2682293, 9447014293
Tahsildar Ranni
04735-227442, 9447049214
Tahsildar Thiruvalla
0469-2601303, 9447059203
Tahsildar Konni
0468-2240087, 8547618430