ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത് അഞ്ച് പേര്‍ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു
ബാങ്കോക്ക്: വടക്കന് തായ്ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള് ടീമിലെ നാല് കുട്ടിയെ കൂടി രക്ഷപ്പെടുത്തി. മൂന്നുപേരെയാണ് ഇന്ന് പുറത്തെത്തിച്ചത്. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില് അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്.
ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര് വ്യക്തമാക്കി. ഇവരെ ഗുഹയില്നിന്ന് 60 കിലോമീറ്റര് അകലെയുള്ള ചിയാങ് റായ് ആസ്പത്രിയിലാണുള്ളത്. അണുബാധയുണ്ടാകാതിരിക്കുന്നതിന് പ്രത്യേക വാര്ഡിലാണ് ഇവരെ ചികിത്സിക്കുന്നത്. കുടുംബാംഗങ്ങളെയും ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. പുറത്തെത്തിയ കുട്ടികളുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം വേഗത്തിൽ തുടങ്ങാനാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന സംഘത്തിന്റെ തീരുമാനം. ആവശ്യമായ ഓക്സിജൻ ടാങ്കുകൾ എത്തിയാലുടൻ രക്ഷാപ്രവർത്തനം പുനരാരാംഭിക്കാനാകുമെന്നാണ് സംഘം കരുതുന്നത്. ഇന്നലെ പ്രതീക്ഷിച്ചതിലും വേഗത്തിൽ നാല് കുട്ടികളെ ഗുഹയിൽ നിന്നും പുറത്തെത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രക്ഷാപ്രവർത്തകർ.
രണ്ട് ഡൈവർമാരാണ് ഒരോ കുട്ടിയോടുമൊപ്പം ഗുഹയിലെ ദുർഘടമായ വഴികളിൽ അനുഗമിക്കുന്നത്. കുട്ടികളുള്ള സ്ഥലം മുതൽ ഗുഹയുടെ പുറത്തുവകെ കയര് കെട്ടിയിട്ടുണ്ട്. നീന്തൽ വസ്ത്രങ്ങൾ ധരിച്ച കുട്ടികളുടെ മുന്നിലും പിന്നിലുമായി ഡൈവർമാർ. ഇവരിലൊരാളുടെ കയ്യിൽ ഓക്സിജൻ ടാങ്ക്. ഗുഹാമുഖം വരെയുള്ള കയറിൽ പിടിച്ച് ഇവർ പുറത്തേക്കെത്തും. ഇതേ രീതി തന്നെ ഇന്നും ആവർത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ പദ്ധതി. ഗുഹയിലെ ഇടുങ്ങിയ വഴികളും ചെളി നിറഞ്ഞ പാതയും ഉയരുന്ന ജലനിരപ്പും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
