രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് വി.എസ് ആവശ്യപ്പെടും. ബംഗാള്‍ ഘടകത്തിന് സമാനമായ ഭേദഗതിയാണ് വിഎസിന്‍റേത്.
ഹൈദരാബാദ്: രാഷ്ട്രീയ പ്രമേയത്തില് വോട്ടെടുപ്പ് വേണമെന്ന് വി.എസ് ആവശ്യപ്പെടും. ബംഗാള് ഘടകത്തിന് സമാനമായ ഭേദഗതിയാണ് വിഎസിന്റേത്.
അതേസമയം, പൊളിറ്റ് ബ്യൂറോ യോഗം നീണ്ടു പോകുന്നു. കരട് പ്രമേയ ചര്ച്ചയ്ക്കുളള മറുപടി വൈകുന്നു. എന്നാല് സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട്. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക പാർട്ടിയിൽ സ്വാഭാവികമാണ്. തീരുമാനമായാല് പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല എന്നും കാരാട്ട് വ്യക്തമാക്കി.
തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കേന്ദ്ര കമ്മിറ്റിയാണ്. പാർട്ടി കോൺഗ്രസിൽ ബദൽ രേഖ അവതരിപ്പിചത് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുനതിന് തടസമാകില്ലെന്നും കാരാട്ട് വ്യക്തമാക്കി. വോട്ടെടുപ്പില് പരാജയപ്പെട്ടതുകൊണ്ട് സ്ഥാനമൊഴിയേണ്ടതില്ല എന്നും കാരാട്ട്.
