Asianet News MalayalamAsianet News Malayalam

പ്രതിയെ കിട്ടിയോ?; കിട്ടി; ഒപ്പം തിരിച്ച് ട്രോളാന്‍ ഫേസ്ബുക്ക് പേജ് തുടങ്ങി ഇടത് അണികള്‍.!

എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കിയാണ് ഈ മറുപടി പേജ് തുടങ്ങിയിരിക്കുന്നത്.  

Daily updates on Bail status of AKG centre bomb attack culprit facebook page from cyber left
Author
First Published Sep 23, 2022, 7:56 AM IST

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതോടെ. സൈബര്‍ ലോകത്ത് ആഘോഷത്തിലാണ് ഇടത് അണികള്‍. നേരത്തെ എകെജി സെന്‍റര്‍ കേസിലെ പ്രതിയെ കിട്ടിയോ എന്ന പേരില്‍ ചിലര്‍ തുടങ്ങിയ ട്രോള്‍ എഫ്ബി പേജിന്‍റെ മാതൃകയില്‍ പുതിയ എഫ്ബി പേജ് തുടങ്ങിയിരിക്കുകയാണ് ഇടത് അണികള്‍. 

നേരത്തെ സൈബര്‍ ലോകത്തെ ഇടത് അണികളുടെ ആഘോഷം നടത്തിയത് എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം ഈ സംഭവത്തെ ട്രോള്‍ രൂപത്തില്‍ സമീപിച്ച് രൂപം നല്‍കിയ എഫ്ബി പേജിലാണ്.  എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലുള്ള പേജ് എകെജി സെന്‍ര്‍ ആക്രമണത്തിന് ശേഷം ഒരു മാസം തികയുന്ന സമയത്താണ് പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇതിനകം ഈ  പേജ് ഫോളോ ചെയ്യുന്നുണ്ട്. @akgbombblast എന്ന ഐഡിയിലാണ് പേജ്. Daily updates on the AKG Center cracker case എന്നാണ് പേജിന്‍റെ പേരായി നല്‍കിയിരിക്കുന്നത്. 

ഇതില്‍ ദിവസവും എകെജി സെന്‍റര്‍ ആക്രമണത്തില്‍ ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് ട്രോളുകളാണ് ഇടത് അണികള്‍ ഒരോ പോസ്റ്റിന് അടിയിലും കമന്‍റുകള്‍ നിറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേജ് Daily updates on Bail status of Jithin-AKG centre bomb attack culprit എന്നാണ് പേജിന്‍റെ പേര്. എകെജി സെന്‍ററില്‍ പടക്കം എറിഞ്ഞ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് എപ്പോള്‍ ജാമ്യം 'കിട്ടിയോ' എന്നാണ് ഇടത് അണികളുടെ ഈ പേജിലൂടെയുള്ള ചോദ്യം. 

എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കിയാണ് ഈ മറുപടി പേജ് തുടങ്ങിയിരിക്കുന്നത്.  

നേരത്തെ എകെജി സെന്‍റര്‍ ആക്രമണം നടന്ന് 50 ദിവസം പിന്നിട്ടപ്പോള്‍ 'കിട്ടിയോ' പേജില്‍ മീം മത്സരം സംഘടിപ്പിച്ചിരുന്നു.  അതിന്‍റെ സമ്മാനം പ്രതിയെ പിടിക്കുന്ന ദിവസം ആയിരിക്കും വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്യുന്നത് എന്നായിരുന്നു അന്ന് പറഞ്ഞത്. ആ സമ്മാനം എവിടെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പേജിന്‍റെ അഡ്മിന്‍ തന്നെയാണോ അറസ്റ്റിലായത് എന്നാണ് ചില അണികള്‍ ചോദിക്കുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് പുതുതായി ഈ പേജില്‍ വരുന്നത്. 

അതേ സമയം എ കെ.ജി.സെൻറർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും കടമ്പകളേറെയാണ് എന്നാണ് വിവരം. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകള്‍ ഇനിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സംഭവം ദിവസം ഉപയോഗിച്ച മൊബൈൽ ഫോണും സ്കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ജിതിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

എകെജി സെൻറർ ആക്രണം നടന്ന രണ്ടമാസത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാൻ കഴിഞ്ഞതിന്‍റെ ആശ്വാസം പൊലീസിനുണ്ട്.സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പക്ഷെ ഇതുകൊണ്ടൊന്നും കോടതിയിൽ കേസ് തെളിയിക്കാനാവില്ലെന്ന് നന്നായി അറിയാവുന്നത് പൊലീസിന് തന്നെയാണ്. ജിതിനെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്താൽ ലഭിക്കുന്ന തെളിവുകളിലാണ് പൊലീസിന്‍റെ പ്രതീക്ഷ. 

'തുമ്പായത് ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും, ഷൂവും, അന്ന് ഉപയോഗിച്ച ഫോണ്‍ വിറ്റു', കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിന്‍

പ്രതിയെ 'കിട്ടി കേട്ടോ'; 'കിട്ടിയോ' അപ്ഡേറ്റ് ഫേസ്ബുക്ക് പേജിനെ തിരിച്ച് ട്രോളി ഇടത് അണികള്‍

Follow Us:
Download App:
  • android
  • ios