പി വിസിന്ധുവിന്റെ പരിശീലക കിം ജി ഹ്യുന്‍ രാജിവെച്ചു
അസുഖബാധിതനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കിം ന്യൂസിലന്‍ഡിലേക്ക് പോയെന്നാണ് വിവരം. കിമ്മിന്റെ ഭര്‍ത്താവ് റിച്ചി മാറിന് രണ്ടാഴ്ച മുമ്പ് പക്ഷാഘാതം സംഭവിച്ചിരുന്നു.
ഹൈദരാബാദ്: ഒളിംപികിസിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ പി വി സിന്ധുവിന് തിരിച്ചടി. സിന്ധുവിനെ ലോകചാംപ്യന്‍ ആക്കിയ പരിശീലക കിം ജി ഹ്യുന്‍ രാജിവച്ചു. കഴിഞ്ഞ നാലു മാസമായി സിന്ധുവിനൊപ്പം ഉണ്ടായിരുന്ന കൊറിയന്‍ കോച്ച് വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞത്.
അസുഖബാധിതനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കിം ന്യൂസിലന്‍ഡിലേക്ക് പോയെന്നാണ് വിവരം. കിമ്മിന്റെ ഭര്‍ത്താവ് റിച്ചി മാറിന് രണ്ടാഴ്ച മുമ്പ് പക്ഷാഘാതം സംഭവിച്ചിരുന്നു. ഈ വര്‍ഷമാണ് കിമ്മിനെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പരിശീലകനായി നിയമിച്ചത്. കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് 45കാരിയായ കിം.
കിമ്മിന്‍റെ പരിശീലനം കാരണമാണ് ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതെന്ന് സിന്ധു പറഞ്ഞിരുന്നു. ഒളിംപിക്സിന് പത്തു മാസം മാത്രമെയുള്ളുവെന്നതിനാല്‍ കിമ്മിന്റെ പകരക്കാരിയെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കിമ്മിന്റെ പകരക്കാരി വരുന്നതുവരെ ഗോപിചന്ദിന്‍റെ മേൽനോട്ടത്തിലാകും ഇനി സിന്ധുവിന്‍റെ പരിശീലനം.