Asianet News MalayalamAsianet News Malayalam

ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു

സാമ്പത്തിക പ്രതിസന്ധിയും യാത്രാ വിലക്കും കാരണമായാണ് ദീര്‍ഘനാള്‍ അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്.

malayali expat who was unable to go home for past six years died in Bahrain
Author
First Published Jan 31, 2023, 5:12 PM IST

മനാമ: അസുഖബാധിതനായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജന്‍ (59) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും യാത്രാ വിലക്കും കാരണമായാണ് ദീര്‍ഘനാള്‍ അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

നാല് ലക്ഷം രൂപ കടമെടുത്തിരുന്നതിനാല്‍ നാട്ടില്‍ കുടുംബം താമസിക്കുന്ന വീടും സ്ഥലവും ജപ്‍തിയുടെ വക്കിലാണ്. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ചികിത്സയ്ക്കോ ധനസഹായം എത്തിക്കാനും ഐ.സി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഐ.സി.ആര്‍.എഫ് പ്രവര്‍ത്തകര്‍ എംബസിയുമായി ബന്ധപ്പെട്ടുവരുന്നു. ഭാര്യ - ശാന്ത. മക്കള്‍ - അതുല്‍, അഹല്യ.

Read also: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

സൗദി അറേബ്യയിലെ വാഹനാപകടം; ആറുമാസം പ്രായമുള്ള അർവയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുടുംബം ഉംറ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അർവയുടെ മൃതദേഹമാണ് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നിർവഹിച്ച ശേഷം നസീം മഖ്‍ബറയിൽ ഖബറടക്കിയത്. റിയാദിൽനിന്ന് 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

റിയാദ്-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. അർവക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്‍മുന്നിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്‍നാൻ എന്നിവർക്ക് നിസാരപരിക്കാണ് ഏറ്റത്. പൊലീസും റെഡ്ക്രസൻറ് അതോറിറ്റിയും ചേർന്ന് ഉടൻ ഇവരെയെല്ലാം അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അർവ മരിച്ചത്. നജ്മുന്നിസയെ അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപടകനില തരണം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios